Monday, November 5, 2007

പാപം

അയാള്‍ മാറാരോഗത്തിന്‍ പിടിയിലമര്‍ന്നപ്പോള്‍
ആളുകള്‍ അത്ഭുതസ്തബ്ധരായി..
പരസ്ത്രീ ദര്‍ശനം പോലുമില്ലാത്ത
സാധുവാം അയാളെങ്ങനെ മ്ലേച്ഛനായി..

ദാതാവിന്‍ രക്തം സ്വീകരിച്ചിട്ടോ..
ഉപയോഗിച്ച സൂചിയാല്‍ കുത്തിവെയ്പ്പെടുത്തിട്ടോ..
പരസ്ത്രീഗമനമില്ലാതെ പിന്നെങ്ങനെ..
ഇതെന്തത്ഭുതം പങ്കാളിക്കാരോഗമില്ലത്രെ!

മരണത്തെ ധീരമായ് പുല്‍കാനുറച്ചിട്ടയാള്‍
സഹദുരിത ബാധിതര്‍ക്കായ് ശിഷ്ടകാലം സമര്‍പ്പിച്ചൂ..
രോഗബാധിതര്‍ക്കായ് സമൂഹത്തെ ഉണര്‍ത്തിയോന്‍..
അശരണര്‍ക്കത്താണിയായ് ക്യാബുകള്‍ തുറന്നവന്‍.

ഒടുവില്‍ ജീവന്‍ ശാന്തമായൊഴിഞ്ഞപ്പോള്‍
കണ്ടെടുക്കുന്നൂ.. സ്വകാര്യതാളുകള്‍..
അതില്‍ കുറിച്ചിട്ട ജീവരക്തം കിനിയും വാക്കുകള്‍..

"വാമഭാഗ മാണീ രോഗഹേതുവെന്നറിയുക..
ജീവവായു പോല്‍ അവശ്യമാം
വേഴ്ചയെ നിരുത്സാഹപ്പെടുത്തിയോള്‍
പൂജ്യമാം സൃഷ്ടികര്‍മ്മത്തെ പാപമെന്നോതി
പ്രാര്‍ത്ഥനയിലഭയം തേടിയോള്‍
പാവനകര്‍മ്മത്തിന്‍ നേരത്തോ..
ശാപവചസ്സുകളുതിര്‍ത്ത് ജഢമായികിടന്നവള്‍
നപുംസക ദര്‍ശനം സാധ്യമാക്കിയോള്‍..
ഒരുനാള്‍ ഞാനെല്ലാം മറന്നാസ്വദിച്ചൂ..
അതിനെന്‍ ജീവന്‍ ബലി നല്‍കിയെന്നാകിലും
തെല്ലൊരു കുറ്റബോധവുമില്ലെന്നോര്‍ക്ക നിങ്ങള്‍..
ഇതെന്‍ കഥമാത്രമല്ല കൂട്ടരെ!
അവബോധമില്ലാതെ ജീവിതം തകര്‍ക്കുന്ന
എത്ര കുലാംഗനമാരുണ്ടെന്നറിയാമോ..?"

2 comments:

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

Murali K Menon said...

എന്താ ചെയ്യാ, ഓരോരോ പ്രശ്നങ്ങളേ....

ഓ:ടോ: ഹിന്ദുസ്ഥാന്‍ ലാറ്റക്സ്കാരുടെ ശ്രദ്ധക്ക്