Friday, November 16, 2007

കുടുംബകോടതി

ബന്ധങ്ങളുടെ അഴിയാക്കുരുക്കില്‍
വേഷം കെട്ടിയാടുന്നൂ ഇവര്‍
ഒരുനാള്‍ ബന്ധുമിത്രാദികള്‍ക്ക് മുന്‍പില്‍
പവിത്രമാം താലിയാല്‍ ഒന്നായവര്‍
ഒട്ടേറെ കിനാക്കള്‍ ഒരുമിച്ചുനെയ്തവര്‍
രഹസ്യങ്ങളുടെ നൂല്‍മറയില്ലാത്തവര്‍
കോടതിമുറിയില്‍ പര്സ്പരം കടിച്ചുകീറുന്നു
ആജന്മശത്രുക്കളായ് പഴിചാരുന്നു
തെളിവിന്‍ ബലത്തില്‍ ന്യായം വിധിക്കുന്നു
വേര്‍പാടിന്‍ വിതുമ്പലില്‍ കുഞ്ഞുങ്ങള്‍ തളരുന്നു
ആര്‍ക്കാണു ജയം.. അച്ഛനോ.. അമ്മക്കോ..
നഷ്ടബാല്യം പകക്കും കുഞ്ഞിക്കണ്ണൂകള്‍ക്കോ..
കെട്ടിയാലുടന്‍ വീട് മാറണം
വൃദ്ധരാം രക്ഷിതാക്കള്‍ വൃദ്ധസദനത്തിലാവണം
സിനിമക്ക് പോയീലാ.. നാത്തൂന്‍ മിണ്ടീലാ..
ഒത്തുതീര്‍പ്പില്ല! പിരിഞ്ഞാല്‍ മാത്രം മതി
ഇഴപിരിയുന്ന ബന്ധങ്ങളുടെ കാഴ്ചയില്‍
ക്ഷമയെന്നൊരു വാക്കിനായ് നിഘണ്ടുവില്‍ പരതുമ്പോള്‍
നിലവിലില്ലാത്തതാണെന്ന സൂചന മാത്രം കാണ്‍മൂ

1 comment:

പ്രയാസി said...

ഇതിനിടയില്‍ പെട്ടുപോകുന്ന കുഞ്ഞുമക്കളുടെ കാര്യമാണു കഷ്ടം..!