Thursday, November 1, 2007

തെരുവിലെ മഴ

കടത്തിണ്ണയിലുറങ്ങുന്ന കുട്ടിക്ക് കൂട്ടായി
പെരുമഴയുടെ കൂത്താട്ടം മാത്രം!
കീറപ്പുതപ്പിന്നുള്ളിലേക്കൊതുങ്ങുവാന്‍
കുഞ്ഞിക്കാലുകള്‍ക്കിത്തിരി സ്ഥലമില്ല!

നനഞ്ഞ പുതപ്പൊരു ശൈത്യത്തിന്‍ മേലാപ്പ്
അവള്‍ കിടക്കുബോഴോപ്പമമ്മയുണ്ടാവും..
ഇടക്കുണര്‍ന്നാലമ്മയെക്കാണില്ല!
അതിന്‍പൊരുളറിയാനിനി അധികം കഴിയണ്ട!

തെരുവിന്റെ മക്കള്‍ക്ക് പ്രായമിതേറിയല്ലോ!
പതിനാറു തികയാത്ത അമ്മക്കുപിറന്നവള്‍!
മഴക്കാലമവള്‍ക്കൊരു നരകം.
ഒഴിയാമഴയുകാണുബോള്‍ അവളോര്‍ക്കും..
ഇതമ്മതന്‍ തോരാത്ത കണ്ണീരല്ലെ!

ഈ മഴയത്തവള്‍ക്കതിമോഹങ്ങളില്ല!
ചുടുചായ വേണ്ട്! വയര്‍ നിറച്ചാഹാരം വേണ്ട്!
നനയാതെ കിടക്കാനൊരിടം കിട്ടിയെങ്കില്‍!
പശിയറിയാതെ തളര്‍ന്നൊന്നുറങ്ങീടാന്‍..

No comments: